Thursday, May 28, 2009

ജീവനാം പൂമുത്ത്....

ഇങ്ങിനി വന്നുചേരാതെ
കൈവിട്ടുപോയെന്നറിഞ്ഞിട്ടും
കാത്തിരിക്കുവാനേറെ കൊതിക്കുന്നു
എത്ര നാളെന്നറിഞ്ഞിടാതെ

വൃഥാവില്‍ തപം ചെയ്തീടിലും
മായ്ക്കുവാനാകാതെ പോകയല്ലോ
പെറ്റമ്മ തന്‍ നീറും മനസ്സിന്‍ കണ്ണുനീര്‍ ,
ആരും കാണാതൊഴുക്കുമാ ജീവരക്തം

കൈവിട്ടുപോയൊരു ജീവനെയോര്‍ ത്തിന്നും
വിലപിക്കുമാ മാതൃത്വത്തിന്‍
നൊമ്പരമറിയാതെ പോകുവാന്‍
എന്നിലെ മനുജനു സാധ്യമല്ല

സ്നേഹിച്ച മനസ്സിനെ ഒന്നാക്കി ചേര്‍ ക്കുവാന്‍
വിസമ്മതിച്ചൊരാ അഭിശപ്തനിമിഷത്തെയോര്‍ ത്തു
കേഴുവാന്‍ മാത്രമല്ലയോ ഇന്നുമെന്‍
ജീവനിനിയും ബാക്കി നില്പൂ

എത്രയൊക്കെ നേടിയാലും
തിരിച്ചു നല്‍ കുവാനാകതില്ലയല്ലോ
ജീവനില്‍ ജീവനാം എന്‍ പൂമുത്തിനെ
ഞങ്ങളെ കൈവെടിഞ്ഞൊരാ പൊന്‍ മുത്തിനെ...

Saturday, May 23, 2009

കാലത്തിന്‍ വഴികളിലൂടെ...

മഴത്തുള്ളികിലുക്കത്തില്‍
കൈകോര്‍ ത്ത് നമ്മള്‍
കൈത്തോടിലൂടെ
കളിവള്ളം ഒഴുക്കിയതോര്‍ മ്മയില്ലേ,

തുഴയൊന്നുമില്ലാതെ ഒഴുകുമാ
വള്ളത്തില്‍
സ്വപ്നങ്ങളൊക്കെയും ഒഴുക്കിയപ്പോള്‍ ,
നിലയില്ലാകയത്തില്‍
ചെന്നെത്തുമാ വള്ളത്തെയോര്‍ ത്തു
കണ്ണീരൊഴുക്കിയില്ലേ ,

തേങ്ങും മനസ്സിനെ തടവിലാക്കി
അന്നു നമ്മള്‍ പിരിഞ്ഞതല്ലേ ,
കാലം ​വരച്ചിട്ട വഴികളിലൂടെ
പിന്നെയും നമ്മള്‍ യാത്രയായ്

തുമ്പയും തുളസിയും നിറയും തൊടിയില്‍
ഇന്നിനി നമ്മള്‍ തിരയുവതെന്തേ
കൈവിട്ടു പോയൊരു ബാല്യ കുതൂഹലതയോ
കൌമാരസ്വപ്നത്തിന്‍ വര്‍ ണ്ണചീളുകളോ

എത്ര തിരഞ്ഞാലും കാണുമോ
നമ്മുടെ കാപട്യമില്ലത്ത ബാല്യകാലം
കാണുന്നില്ലേ നീയീ നിറച്ചാര്‍ ത്തിലലിയും
കപടമാം ജീവിത സത്യം !!

Friday, May 22, 2009

നീതി തന്‍ ശക്തി...

നാണയകിലുക്കത്തിന്‍
കിലുകിലാരവത്തില്‍
നോവേകിയ പീഢനമെല്ലാം
സ്നേഹലാളനങ്ങളായ് ,

തെറ്റുചെയ്തവര്‍ ഭാഗ്യവാന്‍ മാര്‍
ശിക്ഷയില്ലാതെ രക്ഷയായ്
മാനം നഷടമാകിയെന്നാലും
അഭി(പ)മാനം നേടിയല്ലോ

രക്ഷകനായ് അവതരിച്ചു
ശിക്ഷകനായ് തീരവേ
പിച്ചിയെറിഞ്ഞൊരു ജീവിതം
സത്യം സത്യമായ് നില്‍ ക്കവേ

അപമാനമേറ്റൊരു പെണ്‍ കിടാവിന്‍
രോദനം കേട്ടറിഞ്ഞു
നന്‍ മ നശിക്കാത്തൊരു
നീതിപീഠം കണ്‍ തുറന്നു !!

Monday, May 18, 2009

പൂമണവുമായ് ...

കുരുക്കുത്തി മുല്ല പൂവണിഞ്ഞപ്പോള്‍
കാറ്റില്‍ പടരുമാ സുഗന്ധം തേടി
ഗന്ധര്‍ വ്വനണയും നേരത്തിനായ്
മിഴിയൊന്നു ചിമ്മാതെ കാത്തിരുന്നു

കാവില്‍ തെളിയ്ക്കും ദീപവുമായ്
കാല്‍ ത്തള കിലുങ്ങിടാതെ അരികിലെത്തി
ഇലഞ്ഞിപൂമണമൊഴുകും രാവില്‍
മെല്ലെയെന്‍ കാതില്‍ കിന്നാരമോതി

നിശയുടെ യാമത്തില്‍ മിഴിവേകുവാന്‍
പവിഴമല്ലി പൂക്കള്‍ കണ്‍ തുറന്നു
ഗന്ധര്‍ വ്വയാമത്തിന്‍ നിറച്ചാര്‍ ത്തില്‍
മാലയൊന്നു ഞാന്‍ കൊരുത്തെടുത്തു

കണ്ണോന്നു ചിമ്മി തുറന്ന നേരം
കനവെന്നറിഞ്ഞു നിറപുഞ്ചിരിയുമായ്
പൂക്കളിറുത്തു പൂജയ്ക്കൊരുക്കി
പൂമണമെല്ലാം നുകര്‍ ന്നെടുത്തു...

Sunday, May 17, 2009

ഇനിയുമീ കാഴ്ചകള്‍ ...

നാളുകളെണ്ണി ഞാന്‍ കാത്തിരുന്നിട്ടും
നീയെന്തേയെന്‍ അരികിലെത്തിയില്ല,
ആരുമാരുമറിയാതെ നിന്നിലലിഞ്ഞു ചേരാന്‍
നിമിഷങ്ങള്‍ തോറും ഞാന്‍ കാത്തിരിക്കവേ

അറിയാത്ത ഭാവത്തില്‍ എന്തിനായ്
നീയാ പിഞ്ചുകുഞ്ഞിനെ കൊണ്ടുപോയ്
ആ അമ്മ തന്‍ കണ്ണീരിനു പകരമായ്
നല്‍ കീടുവാന്‍ നിന്‍ കൈയിലെന്തിരിപ്പൂ

യാത്രാമൊഴിയൊന്നും ചൊല്ലിടാതെ
ഉറങ്ങാന്‍ കിടന്നവനെ ഉണര്‍ ത്തീടാതെ
നിന്നൊടൊപ്പം കൂട്ടിയതെന്തിനായ്
ആ വീടിന്‍ വെളിച്ചം അണച്ചിടാനോ

വരുമെന്നു ചൊല്ലി പോയവനെ
തിരിഞ്ഞൊന്നു നോക്കുവാന്‍ ഇട നല്‍ കിടാതെ
തട്ടിയെറിഞ്ഞതെന്തിനാണോ
നോവുകള്‍ കണ്ടാസ്വദിക്കുവാനോ

ഇനിയൊരു ജീവിതമില്ലെന്നറിഞ്ഞിട്ടും
എന്നെ നീ കൂടെ കൂട്ടുവാന്‍ വരാത്തതെന്തേ
ഇനിയും നീ നല്കും നൊമ്പരങ്ങള്‍
കണ്ടു നെഞ്ചു പൊട്ടിക്കരയുവാന്‍ മാത്രാമോ

ഇനിയും നീ വഴിമാറി പോകരുതേ
നീറുമെന്‍ മനം കണ്ടിടാതെ
ഈ കാഴ്ചകള്‍ കാണുവാന്‍ മാത്രമായി
ഇനിയുമെന്നെ തനിച്ചാക്കി പൊകരുതേ

Saturday, May 9, 2009

അമ്മ മനസ്സ്...

പൊക്കിള്‍ കൊടിയറ്റു വീഴുമ്പോള്‍
അറ്റു പോകുന്നതല്ലീ ബന്ധമെന്നോര്‍ ക്കുക നീ
കണ്ണൊന്നു ചിമ്മി തുറക്കാതെ തന്നെ
പിഞ്ചിളം ചുണ്ടില്‍ ഇറ്റുവീഴുമാ അമൃതം
എന്നുള്ളീല്‍ നിന്നുതിരും
വാല്‍ സല്യ തേനെന്നറിയുക നീ

പെറ്റമ്മ തന്‍ കണ്ണീരൊപ്പാതെ നീയെത്ര
പുണ്യകര്‍ മ്മങ്ങള്‍ ചെയ്തീടിലും
കൊട്ടിയടയ്ക്കുമീ സ്വര്‍ ഗത്തിന്‍ വാതിലുകള്‍
വരും നാളില്‍ നിന്‍ മുന്നിലായ്

വഴിയമ്പലമൊന്നില്‍ നട തള്ളികളഞ്ഞെന്നാല്‍
തീരുമോ ഈ രക്തബന്ധത്തിന്‍ കടമകള്‍
നിനക്കായ് പിറക്കും ഉണ്ണികളെന്നോര്‍ ക്കുക
അന്നീ കണ്ണീരിന്‍ നനവില്‍ നീ കുതിര്‍ ന്നിടല്ലേ

ശപിക്കയില്ലൊരിക്കലും ഈ പേറ്റുനോവറിഞ്ഞൊരെന്‍ മനം ,
ഇറ്റുവീഴുമീ കണ്ണീര്‍ തുള്ളികള്‍ തീര്‍ ത്ഥമാക്കി അനുഗ്രഹിച്ചീടാം !!

Wednesday, May 6, 2009

ജീവസ്പന്ദനമായ് ..

കുഞ്ഞിളം ചുണ്ടിലെ പുന്ചിരി മായാതെ
വാല്‍ സല്യാമൃതവുമായ് നെന്ചോടു ചേര്‍ ക്കവേ
കാണുന്നു ഞാനാ കണ്ണില്‍ തെളിയും സ്നേഹസാഗരം
അറിയുന്നു ഞാനാ നെന്ചില്‍ തുടിക്കും പുളകങ്ങള്‍

കുഞ്ഞിളം പല്ലുകള്‍ മാറില്‍ പതിയുമ്പോള്‍
നോവൊന്നുപോലുമറിയാതെ മെല്ലെ
സ്നേഹഗീതമായ് പാടിയുറക്കവേ
അമ്മതന്‍ വാല്‍ സല്യ തേന്‍ നുകര്‍ ന്നു

പിച്ച നടക്കുവാന്‍ കൈതന്നു കൂടെ വന്നു
കണ്ണീരണിയാതെ കനവുകളേറെ നിനവുകളാക്കി
സ്നേഹലാളനത്താലെന്നില്‍ നൊമ്പരമറിയാതെ
അമ്മ തന്‍ ജീവസ്പന്ദനമായ് മാറിടട്ടെ..