Thursday, November 26, 2009

ഓര്‍ മ്മ തന്‍ മുറ്റത്ത്...

ഓര്‍ മ്മ തന്‍ മുറ്റത്തു ഞാനോടി കളിക്കുമ്പോള്‍
കാണുന്നു ചക്കരമാവിന്‍ ചുവട്ടില്‍ കൊഴിഞ്ഞ മാമ്പൂക്കളും
ചിലച്ചുകൊണ്ടു പാറി നടക്കുമാ പൂത്താങ്കീരികളും
അവരോടു കിന്നാരം ചൊല്ലുമെന്‍ കളിക്കൂട്ടുകാരും

താമര വള്ളിയാല്‍ മാലയുണ്ടാക്കി
കളിക്കൂട്ടുകാരനാല്‍ കല്യാണമായി
ചിരട്ടകളൊന്നില്‍ തുമ്പപ്പൂ ചോറുമൊരുക്കി,
ഇലകളാല്‍ , പൂക്കളാല്‍ സദ്യയുമൊരുക്കി

പ്ലാവിലയെല്ലാം തൂശനിലയാക്കി
ഒന്നൊഴിയാതെ ഏവര്‍ ക്കും നല്കി
കൊച്ചൊരു വീട്ടിലെ അച്ഛനുമമ്മയുമായ്
പാവക്കുഞ്ഞൊന്നിനെ താരാട്ടു പാടി

അമ്മ തന്‍ വിളി കേള്‍ ക്കവേ നെട്ടോട്ടമോടി
ഒന്നുമറിയാത്ത പോല്‍ കള്ളച്ചിരിയുമായ് ചെന്നു
തഞ്ചത്തില്‍ എല്ലാമറിഞ്ഞമ്മ
നിറ പുഞ്ചിരിയൊന്നു പകരമേകി

കൈവിട്ടു പോയൊരു ബാല്യകാലത്തിന്‍
ഓര്‍ മ്മകളിന്നും മനസ്സില്‍ മായാതെ നില്പൂ...

Sunday, November 22, 2009

പുനര്‍ ജന്മമേകുവാന്‍ ...

വാടികരിഞ്ഞൊരു വിടരാത്ത പൂമൊട്ടുപോല്‍
നിന്‍ മുന്നില്‍ തളര്‍ ന്നു വീഴവേ
പുതുമഴപോല്‍ പെയ്തിറങ്ങി
പുനര്‍ ജന്മമേകുവാന്‍ മടിക്കാതെ വന്നതല്ലേ

ആരുമറിയാതെന്നരികില്‍ നീയണഞ്ഞപ്പോള്‍
കണ്ണീരുണങ്ങാത്തയെന്‍ കവിളില്‍
മൃദു ചും ബനമേകിയെന്നെ തഴുകിയപ്പോള്‍
നറുപുഞ്ചിരി നിനക്കായ് തെളിഞ്ഞതറിഞ്ഞില്ലേ

പുസ്തകതാളുകള്‍ ക്കിടയിലൊളിപ്പിച്ച
മയില്‍ പ്പീലി തുണ്ടുപോല്‍
ആരും കാണാതെ കാത്തുസൂക്ഷിച്ചിടാം
ആ മനസ്സില്‍ തുളുമ്പും സ്നേഹനൈര്‍ മല്യം

കാതോര്‍ ത്തിരിക്കാമെന്നും
കുളിരലയായെത്തുമാ സ്നേഹസ്വരത്തിനായ്
മിഴിയിണ ചിമ്മാതെ കാത്തിരുന്നീടാമെന്നും
ആ നറുപുഞ്ചിരിയൊന്നു കാണുവാനായ്

ഈ കിനാവിന്‍ തീരത്തിനിയും
മയങ്ങി ഉണര്‍ ന്നീടുവാന്‍
ഇനിയൊരു ജന്മം കൂടി നേടിടുവാന്‍
ഏതു പുണ്യവുമായ് വന്നീടണം

Saturday, November 14, 2009

ശിശുദിനം ...

വിതുമ്പും ചുണ്ടുകളമര്‍ ത്തിപ്പിടിച്ച്
കരയുവാനാകാതെ പകച്ചു നില്ക്കുമാ
കുഞ്ഞിനെയൊന്നു തിരിഞ്ഞു നോക്കാതെ
പോകുവാനാവതെങ്ങനെ പ്രിയരേ ,

അറിയാത്ത പിഴകള്‍ പോലുമില്ലാതെ
അനാഥമാമൊരു ബാല്യത്തിന്‍ പ്രതിരൂപമായ്
കണ്ണീരു തോരാത്തയീ കുഞ്ഞിനായ്
സ്നേഹത്തിന്‍ ആശാസമേകുവാനാവതില്ലേ

വഴിതെറ്റി വന്നുചേര്‍ ന്നയീ നാടോടി കൂട്ടത്തില്‍
അന്നത്തിനായ് കൈനീട്ടുവാന്‍ മടിയില്ലാതായ്
കൈയിലൊന്നും കിട്ടിയില്ലെന്നറിഞ്ഞവര്‍
ക്രൂരമായ് മര്‍ ദ്ദിച്ചവശനാക്കീടവേ
ചവിട്ടേറ്റു പുളയുമീ ശിശുവിന്‍ രോദനം കേള്‍ പ്പാതെ
ശിശുദിനമാഘോഷമായ് ഘോഷമാക്കീടണമോ ?

Monday, November 9, 2009

ഈറനാം മുകിലായ് .

കവിതയായ് നീയെന്നെ ചുറ്റിപിടിക്കുമ്പോള്‍
അറിയുന്നു ചാരെ നിന്‍ സ്നേഹ സ്പര്‍ ശനം
മൂളിപ്പാട്ടുമായ് നീയെന്‍ കാതോരമെത്തുമ്പോള്‍
കേള്‍ ക്കുന്നു നിന്നുടെ മൃദു മന്ത്രണം

അരുമയോടിന്നു നീയെന്‍ കനവില്‍ നിറയവേ
അനര്‍ ഗളമൊഴുകുന്നു ഗാനാമൃതം
അനുഭൂതി നുകരുവാന്‍ കാത്തിരിക്കവേ
അറിയാതെ പോലും നീ വഴി മറന്നീടല്ലേ

മഞ്ഞിന്‍ കുളിരില്‍ പൂത്തുലയുമ്പോള്‍
ഇളം കാറ്റായ് തഴുകിയുണര്‍ ത്തുവാന്‍ നീ വരില്ലേ
മഴത്തുള്ളിയായ് പെയ്തൊഴിയുമ്പോളൊന്നു
പുണരുവാന്‍ ഈറനാം മുകിലായ് അണയുകില്ലേ...

Friday, November 6, 2009

നിഴലും നിലാവുമായ്....

വാടിത്തളര്‍ ന്ന താമരത്തണ്ടുപോല്‍
ആലം ബഹീനയായ് പകച്ചുപോകവേ
അടരുവാനിനിയില്ല കണ്ണുനീരൊട്ടുമേ
തേങ്ങുവാന്‍ പോലും ശക്തിയില്ലിനി

ജല്പനങ്ങളായ് ചിന്നിച്ചിതറി കാതിലെത്തുമാ
തകര്‍ ന്ന സ്വപ്നങ്ങളൊക്കെയും മനമാകെ കീറീമുറിക്കവേ
സ്വാന്തനമേകുവാന്‍ വാക്കുകളില്ലിനി
സ്നേഹസ്പര്‍ ശനമൊന്നുമേ അറിയുന്നതില്ല ഞാന്‍

നിഴലും നിലാവുമായെന്നെ പൊതിഞ്ഞ
കരങ്ങളെന്നില്‍ നിന്നടര്‍ ത്തിയതേതു വിധി
കാണുന്നവരേവരും വിധിയെന്നു പഴിക്കുമെന്നാകിലും
എന്നില്‍ നിന്നടര്‍ ത്തി മാറ്റുവാനകാത്തയീ നൊമ്പരം

ആര്‍ ക്കും പകര്‍ ന്നേകുവാനാകാതെ പിടയുമ്പോള്‍
താങ്ങായ് തണലായ് നീറുമോര്‍ മ്മകള്‍ മാത്രമായ്
വേര്‍ പെട്ടു പൊയൊരെന്‍ ജീവ സര്‍ വ്വസ്വമേ
എന്നെ ആരുമറിയാതെ പോകുവതേതൊരു ദുര്‍ വിധി