Tuesday, October 27, 2009

തൂമഞ്ഞിന്‍ കുളിരായ് ...

അണയും മുമ്പേ ആളിപ്പടരുമൊരു ദീപമായ്
മനസ്സിന്‍ മുറ്റത്തൊരു പന്തലൊരുക്കി
നിശ്ചലനായ് കിടന്നുപോയൊരെന്‍ ഉണ്ണിയെ
മറക്കുവാനാവതില്ലയീ ജന്മം

നിറയുമെന്‍ കണ്ണുകളീറനാകാതെ
പുഞ്ചിരി തന്‍ മായാപ്രപഞ്ചവുമായ്
അരികിലിണയുമെന്‍ ജീവ നക്ഷത്രമേ
കാണാമറയത്തു നീ പോയതെന്തേ

പിടയുമെന്‍ ഇടനെഞ്ചിന്‍ തേങ്ങലുകള്‍
ആരുമറിയാതെ ഞാനടക്കിപിടിക്കവേ
അലിവോടെ നീയെന്നെ തലോടിയെന്നും
എന്‍ രക്ഷിതാവായ് മാറുവാനിനി വരില്ലേ

കണ്ണൊന്നു ചിമ്മുവാനാകാതെ ഞാനിന്നു
നെഞ്ചകം നീറി പിടഞ്ഞിടുമ്പോള്‍
ആശ തന്‍ പൊന്‍ കിരണവുമായ് നീയൊരു
തൂമഞ്ഞിന്‍ കുളിരായ് തഴുകിടില്ലേ...

Sunday, October 25, 2009

മം ഗളമോതിടുന്നു...

കവിതയായൊരു പെണ്‍ കൊടി
ആരുമറിയാതെ പ്രണയിച്ചൊരുണ്ണിയെ
ആളറിഞ്ഞെത്തി സമ്മതമോതി
വേളിയൊന്നു കഴിഞ്ഞു വന്നു

പിച്ചവച്ച നാള്‍ മുതല്‍ കണ്ടുവെന്നാകിലും
പെങ്ങള്‍ കുട്ടി തന്‍ കളിക്കൂട്ടുകാരിയായ്
നാളുകള്‍ കഴിഞ്ഞീടവെ കളിയും ചിരിയും വഴി മാറി
പ്രണയത്തിന്‍ വര്‍ ണ്ണം ചാലിച്ചതാരുമറിഞ്ഞീല

പ്രിയമുള്ളവരേവരും മനമറിഞ്ഞനുഗ്രഹിച്ചു
വായ്കുരവയും മം ഗളഗീതവുമായ്
കഥയിലെ രാജകുമാരനും രാജകുമാരിയും
ഒന്നാകും നിമിഷത്തിനു സാക്ഷിയായ്

കുടിവെപ്പിന്‍ സുമൂഹര്‍ ത്തമായ്
ഇരുമനവും ഒന്നായി ജീവരാഗം പാടുമ്പോള്‍
പ്രിയമേറിയവരെല്ലാമെത്തി ചൊരിഞ്ഞു
അനുഗ്രഹ വര്‍ ഷം , ചൊല്ലി മം ഗള ഗാനം ...

Sunday, October 18, 2009

തരളമാമൊരു സ്വാന്ത്വനം

കൊന്ചിച്ച കരങ്ങളാല്‍ ഉദക ക്രിയക്കായ്
ചെയ്തൊരപരാധം ഏറ്റുചൊല്ലി ഞാനൊന്നു കരഞ്ഞിടട്ടെ,
നീയെന്‍ കൈകളിലേല്പിച്ച കുഞ്ഞിന്‍ കണ്ണീരിനാലെന്‍
നെന്ചകം പൊള്ളുന്നതറിയുന്നുവോ

അരുതെന്നവള്‍ കേണു പറഞ്ഞിട്ടും
നല്കി ഞാനൊരുസ്വര്‍ ണ്ണ സിം ഹാസനം ..
ആരും കൊതിക്കുമൊരു വര്‍ ണ്ണ സിം ഹാസനം ​...
ഇന്നൊരു മുള്‍ ക്കിരീടമായൊരു രാജ സിം ഹാസനം ​

അമ്മയായ് നീയിന്നരികിലുണ്ടായിരുന്നെങ്കില്‍
ആരുമറിയാതെ കേഴുകില്ലീ പൊന്നോമന
സ്നേഹത്തിന്‍ പൂക്കള്‍ കോര്‍ ക്കുവാന്‍
മാത്രമറിയുമീ പൊന്‍ കുരുന്ന്...

മലര്‍ മാല്യം വാടും മുന്‍ പേ
സിന്ധൂരം പടരും മുന്‍ പേ
തല്ലി ത്തകര്‍ ത്തൊരീ ജന്മ ബന്ധം
പേടി സ്വപ്നമായെന്നും തീര്‍ ന്നിടുന്നു.

കരയുവാനിനി കണ്ണീരിനി ബാക്കിയില്ലെന്‍ കണ്‍ മണിക്കായ്
കണ്ണീരുപ്പു കലര്‍ ന്ന നിശ്വാസങ്ങള്‍ മാത്രം ബാക്കിയായ്
തളരാതെ നീ കാത്തീടുമോയെന്‍ പ്രിയ സഖീ
തരളമായൊരു മനസ്സിന്‍ സ്വാന്ത്വനമാകാന്‍ വരുകില്ലേ?

Sunday, October 4, 2009

നിറക്കാഴ്ചകള്‍ ...

കാണാന്‍ കൊതിച്ച നിറങ്ങളൊക്കെയും
അന്യമാണിനിയുമെന്നറിവില്‍
കൈവിട്ടുപോയൊരു ആത്മബലമെല്ലാം
തിരിച്ചുതന്നൊരു പ്രിയ സുഹൃത്തേ

പിറന്നു വീഴവേ ഞാന്‍ കണ്ടൊരീ ലോകം
നിറങ്ങളേഴും കലര്‍ ന്നതായിരുന്നു
ആരെന്നറിയാതെ കൈപ്പിഴയാകവേ,
നഷ്ടമായൊരീ കണ്ണുകള്‍ തന്‍ വെളിച്ചത്തിനായ്

തേടാത്ത ചികില്‍ സയില്ലിനി
നേരാത്ത നേര്‍ ച്ചയുമില്ലിനിയൊന്നും ,
ഭാഗ്യപരീക്ഷണമായ് ദാനമേകുമീ
കണ്ണുകളെന്നില്‍ വെളിച്ചമാകുവാന്‍
നീ നല്കിയൊരു സമ്മതപത്രത്തിലൂടെ
നിന്‍ പ്രിയരെനിക്കേകിയൊരു പുതുജീവന്‍ ,
കണ്ടിടട്ടെ ഞനീ ലോകത്തിന്‍ നിറക്കാഴ്ചകള്‍
കണ്‍ കുളുര്‍ ക്കെ അറിഞ്ഞിടട്ടെ ഈ ലോക സൌന്ദര്യം

Thursday, October 1, 2009

അശ്രുപൂജ...

വിനോദയാത്രയ്ക്കായ് യാത്രയായ്
വിനോദമില്ലാതെ യാത്രയായ്
പിടഞ്ഞു തീര്‍ ന്നൊരാ ജീവനുകള്‍
കണ്ണീര്‍ മാത്രം ബാക്കിയാക്കി

ആര്‍ ത്തുല്ലസിച്ചവര്‍ യാത്ര പോയ്
ആരുമറിയാതെ യാത്രയായ്
മഞ്ഞിന്‍ കുളിരേറ്റു പിടയുമ്പോള്‍
കുളിരൊന്നുമറിയാതെ യാത്രയായ്

ആരുമല്ലെനിക്കിവരാരും തന്നെ
ആരുമാരെയുമറിയാതെയവര്‍ യാത്രയായ്
ഉറങ്ങുവാനാവതില്ല ഈ രോദനം
കാതില്‍ അലയടിയ്ക്കവേ

സന്ധ്യ തന്‍ കണ്ണീര്‍ ബാക്കിയാക്കി
ഒരു നാടിന്‍ നൊമ്പരമായ്
അര്‍ പ്പിച്ചിടട്ടെ ഞാനിവിടെ
ആരുമറിയാതെയീ അശ്രുപൂജ...