Friday, March 20, 2009

എന്നുമീ കണ്ണീര്‍ മാത്രം

ചിതയൊന്നു കത്തും മുമ്പെ
രക്തസാക്ഷിക്കായ് കാഹളം മുഴക്കിയവര്‍
ചിന്തിയെറിഞ്ഞൊരീ രക്തതുള്ളികള്‍
എന്നുണ്ണിയുടേതെന്നറിയവേ

രാഷ്ട്രീയമില്ലാത്തൊരു കുഞ്ഞിനെ
കുത്തിമലര്‍ ത്തിയപ്പോള്‍
രാഷ്ട്രനന്മയെന്ന പേരില്‍
കൊല്ലും കൊലയും നടമാടിയപ്പോള്‍

ആലം ബഹീനരാം ഞങ്ങള്‍ ക്കു മാത്രം
ഇത്തിരി വെട്ടം നല്‍ കിയൊരെന്‍
വീടിന്‍ കെടാവിളക്കിന്‍ തിരിനാളം അണച്ചീടുവാന്‍
നിമിഷര്‍ ദ്ധമൊന്നേ പോയതുള്ളൂ

കണ്ണൊന്നു ചിമ്മി തുറക്കും മുന്‍ പേ
ചിതറിത്തെറിച്ച ചോരതുള്ളികള്‍ തന്‍
നിറമെന്നും ചുമപ്പുമാത്രം , എന്നിട്ടും രക്തസാക്ഷിക്കായ്
ഉയരും കൊടികള്‍ തന്‍ നിറങ്ങളേറെയായി

നീറുമൊരോര്‍ മ്മയായ് മാഞ്ഞുപോയപ്പൊള്‍
ഉയരാത്ത തേങ്ങലുകള്‍ ജപമന്ത്രമാക്കി
ഉദകക്രിയക്കായ് എന്നരുകില്‍
തുളസീതീര്‍ ഥമാക്കുവാനീ ക്കണ്ണീര്‍ മാത്രം , എന്നുമീ കണ്ണീര്‍ മാത്രം ...

Monday, March 16, 2009

സത്കര്‍ മ്മി ....

വിദ്യയറിഞ്ഞു നല്കേണ്ട കൈകളാല്‍
വൈകൃതമൊക്കെയും കാട്ടിടുമ്പോള്‍
വിദ്യകള്‍ അഭ്യസിപ്പിക്കാന്‍ പ്രാപ്തനായവന്‍
വീണിടം വിദ്യയാക്കി അഭ്യാസം തുടരുമ്പോള്‍
വിദ്യയേതെന്നറിയാതെ പകച്ചുപോകും
കുഞ്ഞുമനസ്സിന്‍ നൊമ്പരമറിയുന്നുവോ
നാട്ടില്‍ സത്കര്‍ മ്മിയെന്ന പേരില്‍
സത്പേരുകേള്‍ പ്പിച്ചൂറ്റം ​കൊണ്ടവന്‍ തന്‍
കര്‍ മ്മപഥമറിയാതെ പോയവരൊക്കെയും
അന്തിച്ചു പോയല്ലോ ലീലവിലാസമറിയവെ
എതിര്‍ വാക്കൊന്നു മിണ്ടാനാകാതെ പിടഞ്ഞു പോകുമാ
പിന്ചിളം മനസ്സിന്‍ ഭാവമറിയാതെ
നോവുകള്‍ പിന്നെയും പകര്‍ ന്നേകുവാന്‍
എന്തിനു വീണ്ടും പറഞ്ഞയച്ചു...
മൃഗതൃഷ്ണയടക്കാതെ വീണ്ടും ആ ബാല്യത്തിന്‍
സ്വപ്നങ്ങള്‍ തച്ചുടയ്ക്കുമാ
മര്‍ ത്ത്യനെ ശിക്ഷിക്കുവാനിന്നാരുമില്ലേ ...

Saturday, March 14, 2009

മഴ....

കും ഭമാസ ച്ചൂടില്‍ വെന്തുരുകുമ്പോള്‍
പെയ്തൊഴിയാ മഴമേഘങ്ങള്‍
കാറ്റടിച്ചകലുമ്പോള്‍
കരയുന്ന മനസ്സുകളില്‍ ,

തീര്‍ ത്ഥജലമായിന്നു പെയ്തൊരു
മഴത്തുള്ളികള്‍ നല്കിയൊരു
കുളിരും , നനുത്ത കാറ്റിന്‍
തലോടലും മനസ്സിനെ ആര്ദ്രമാക്കി..

വിടരാതെ കൊഴിഞ്ഞൊരു പൂവു പോലും
ഈ നനവില്‍ ഉണര്‍ ന്നെണീറ്റു
കടലാസു വഞ്ചികള്‍ മുറ്റത്തൊഴുക്കി
കുഞ്ഞുമനസ്സുകള്‍ ഉല്‍ സവമാക്കി

കാലം തെറ്റി പെയ്തിറങ്ങിയ മഴയില്‍
ഇളം കാറ്റൊന്നു വഴിമാറി വീശി
ശക്തമായ് കടപുഴക്കിയ വന്‍ മരങ്ങള്‍
തകര്‍ ത്തെറിഞ്ഞതീ കര്‍ ഷകര്‍ തന്‍
സ്വപനഭൂവല്ലയോ
ഈ മഴ പെയ്യാതെ പോകിലും ദുഖം ...
പെയ്തൊഴിഞ്ഞീടിലും ദുഖം മാത്രം ....

Saturday, March 7, 2009

തീരാദു:ഖം ::

ചിതറിത്തെറിച്ചൊരു ചുടു നിണമെന്‍ മുന്നില്‍
ചാലിട്ടൊഴുകിയപ്പോള്‍
പിടയുമെന്‍ കുഞ്ഞുപെങ്ങളെ വാരിപ്പിടിച്ചു ഞാന്‍
വാവിട്ടു കരഞ്ഞപ്പോള്‍
അറിഞ്ഞില്ല യെന്‍ അമ്മയും അച്ഛനും
ജീവനറ്റ മൃതശരീരങ്ങളായ് മാറിയെന്ന്

കൂകിപ്പായും തീവണ്ടിയറിഞ്ഞില്ല
നെന്ചോടു ചേര്‍ ത്തവര്‍ ഞങ്ങളെ കൊണ്ടുവന്നത്
ചിതറിത്തെറിപ്പിക്കാന്‍ ആയിരുന്നെന്ന്
കൈതട്ടിമാറ്റിയകന്ന ഞാനൊരനാഥനായ് തീരുമെന്ന്

കണ്ണുനീര്‍ മാത്രം ബാക്കി നല്‍ കിയവര്‍
എന്നെ തനിച്ചാക്കി വിട്ടുപോയ്
ഏതു ജന്മത്തിന്‍ പാപഫലമെന്നറിയാതെ
തീരാദു:ഖത്തില്‍ ഞാന്‍ തനിച്ചായ്

ഏകനായ് ഞാന്‍ നടന്നീടുമെങ്കിലും എന്നും
കേള്‍ ക്കാതെ പോകുവാനാകുമോ ഈ നിലവിളികള്‍
ഒരു നൊമ്പരമായെന്നും പിന്തുടരുമീ
തേങ്ങലുകള്‍ ...