Monday, June 29, 2009

നിറയുമീ മൌനത്തില്‍ ....

നിറയുന്ന മൌനത്തിലും
വിതുമ്പുന്ന സ്നേഹത്തിന്‍
നൊമ്പരമെന്തെന്നറിഞ്ഞ്
മനമിടറുമ്പോള്‍

തിരിഞ്ഞൊന്നു നോക്കുവാന്‍
കെല്പില്ലാത്ത മനസ്സിനെ
നോവുകളറിയാതെ കൂടെ കൂട്ടുവാന്‍
പാട്ടുമായൊന്നു വന്നിടുമോ

ശ്രുതിഭം ഗമില്ലാത്തൊരാ
പാട്ടിന്‍ ഈണത്തില്‍
പുതുരാഗമൊന്നുയര്‍ ന്നിടുമ്പോള്‍
എല്ലം മറന്നു ലയിച്ചിടട്ടെ

നിശ്ശബ്ദമായ് കേഴുമീ
മനസ്സിന്‍ മുറിവുകളില്‍
ഈ സ്നേഹരാഗത്താല്‍
തൂവല്‍ സ്പര്‍ ശമായ് തഴുകിടില്ലേ...

Saturday, June 20, 2009

എന്നും കാവലായ്...

ആരവങ്ങളടങ്ങി
ഉറക്കമാര്‍ ന്ന അകത്തളത്തില്‍
പകുത്തെടുക്കുവാന്‍ ബാക്കി വച്ച
ഇരുജന്മം മാത്രമായ് ,

ജനിച്ച മണ്ണിനെ വീതം വെച്ച്
തൊടിയിലെ കാഞ്ഞിരമരം പോലും
സ്വന്തമാക്കിയെന്നാകിലും
അശരണരായ് തീര്‍ ന്നവര്‍ ക്ക് മാത്രം
തുണയേകുവാനാരുമില്ലാതായി

ശയ്യാവലം ബിയാമെന്‍ പ്രിയനായ്
തുണയേകുവാന്‍ ഞാനിരിക്കവേ
തിരക്കേറുമീ ജീവിത യാത്രയില്‍
കണക്കുകള്‍ കൂട്ടികിഴിച്ചു നെട്ടോട്ടമോടുമ്പോള്‍
വാല്‍ സല്യാമൃതമേറെ നല്‍ കിയതില്‍
പിഴച്ചതേതു കണക്കുകള്‍

മരിച്ചു മണ്ണടിയാതെ വില്‍ ക്കാനാവില്ലയീ ഗൃഹം
എന്നയറിവില്‍ പിഴച്ചതാരുടെ കണക്കുകള്‍
എന്‍ നെടുവീര്‍ പ്പുകള്‍ കേള്‍ ക്കാതെ
ചിറകു വിരിച്ചവര്‍ പറന്നുപോയ്

ഒരു തുള്ളി വെള്ളമിറ്റിക്കാന്‍ കൂട്ടിരിക്കും
എന്നും എനിക്കു കാവലായ്
ഈ തൂണുകളും
ചുറ്റോടു ചുറ്റുമുള്ള ചുമരുകളും മാത്രമായ്...

Wednesday, June 17, 2009

ഇനിയും ആരുമറിയുന്നില്ല...

അസ്തമിക്കും സൂര്യന്റെ കനവുകള്‍
ഉദിക്കും ചന്ദ്രനറിയില്ല
ചിറകറ്റുപോയൊരു പൈങ്കിളിതന്‍ ദുഖം
പറന്നുയരും പൂത്തുമ്പി കാണ്മതില്ല

പെയ്തു തീരും മഴത്തുള്ളി തന്‍ നൊമ്പരം
ഇളകിയാടും ഇലച്ചാര്‍ ത്തറിയുന്നില്ല
തന്ത്രികള്‍ പൊട്ടിയ വീണ തന്‍ തേങ്ങലുകള്‍
രാഗമുയരും തം ബുരുവറിയുന്നില്ല

സ്പന്ദനമില്ലാത്ത നിശയുടെ പാട്ടുകള്‍
മേളമുണരും പകലുകള്‍ കേള്‍ പ്പതില്ല
മൌനമായ് തേങ്ങും മനസ്സിന്‍ നൊമ്പരം
അറിഞ്ഞിട്ടും ഇനിയും ആരുമറിയുന്നില്ല

Saturday, June 13, 2009

ജന്മം സുകൃതമായ് ...

പുലരൊളി തൂകാന്‍ കതിരവനെത്തുമ്പോള്‍ ,
ഉണര്‍ ത്തുപാട്ടിന്‍ തുടിയുമായ്
ഇടയ്ക്കതന്‍ നാദം ഉയര്‍ ന്നിടുമ്പോള്‍ ,
തിരുമുന്നില്‍ കൈകൂപ്പി നില്‍ ക്കവേ ,

ഹൃത്തടത്തിലെ പ്രാര്‍ ത്ഥനാഗീതികള്‍
ജപമന്ത്രമായ് തീരുകയല്ലേ
വിങ്ങുമെന്നുള്ളില്‍ നിന്നുമീ ബാഷ്പാഞ്ജലി
അര്‍ ച്ചനാപുഷ്പങ്ങളായ് മാറുകില്ലേ

വ്യാധികള്‍ വ്യഥകളായ് പുണരുമ്പോള്‍
നിന്‍ മുന്നിലുരുകും കര്‍ പ്പൂരമായ് അലിയുകയല്ലേ
ഇടറുമെന്‍ പാദങ്ങള്‍ പതറിടാതെ
നീയെന്‍ കൈപിടിക്കാന്‍ വരുകില്ലേ

വേവും മനസ്സില്‍ കുളിരലയായ്
മൃദു മന്ദസ്മിതവുമായ് അരികിലണയുകില്ലേ
ഒന്നിങ്ങു വന്നൊരു നോക്കു കാണുവാന്‍
കണ്ണൊന്നു ചിമ്മാതെ കാത്തു നില്‍ ക്കാം

കണ്ണോടു കണ്ണൊന്നു കാണുവാനായെങ്കില്‍
പുണ്യമീ ജന്മം സുകൃതമായ് !!!

Monday, June 8, 2009

വഴിമാറി പോയീടാം ...

ഏറെ പ്രിയമെന്നു ചൊല്ലി നീ അരികിലണഞ്ഞപ്പോള്‍
ആര്‍ ദ്രമായൊരെന്‍ മനം ,
നഷ്ട സ്വപ്നങ്ങള്‍ മാത്രം നല്‍ കുവാനുള്ളൂ എന്നറിവിലും
നിരസിച്ചതില്ല നിന്‍ സ്നേഹ മന്ത്രണം

നിന്നിലെമോഹങ്ങള്‍ ക്കൊപ്പം
ചിറകു വിരിച്ചുയരാനാവില്ലെന്നറിഞ്ഞിട്ടും
നിന്‍ തൂവലുകള്‍ ചികഞ്ഞൊതുക്കി
ചെല്ലക്കിളിയായ് കൂട്ടു കൂടിയില്ലേ

വിധി വന്നു തട്ടിയെറിയുമെന്നാകിലും
നിഴലായ് നീയെന്നെ കൂടെ കൂട്ടിയതല്ലേ
ഇങ്ങിനിയെന്നെ തനിച്ചാക്കി നീ
ഒന്നുരിയാടാതെ പോയതെവിടെ

ഇടനെഞ്ചുപൊട്ടിച്ചിതറുമെന്നറിവിലും
ഇനിയും നോവുകള്‍ പകരുന്നതെന്തേ
നിണമാര്‍ ന്ന ചിറകുമായ് പറന്നകന്നീടാം
മുറിവാര്‍ ന്ന ഹൃദയവുമായ് വഴിമാറീടാം

Wednesday, June 3, 2009

ഓര്‍ മ്മച്ചെപ്പൊന്നു തുറന്നപ്പോള്‍ :

സ്വപ്നങ്ങള്‍ തന്‍ ഓര്‍ മ്മച്ചെപ്പിന്‍
ചിത്രപ്പൂട്ടൊന്നു തുറന്നോട്ടെ,
നിറങ്ങളേഴും പകര്‍ ന്നൊരെന്‍ കിനാക്കള്‍
മഴവില്ലു പോലെ മാഞ്ഞുപോയ്
മോഹങ്ങള്‍ തന്‍ മയില്‍ പ്പീലി കൊണ്ടൊരു
കാവടി തന്നെ ഒരുക്കി വെച്ചു
മേളങ്ങള്‍ ക്കൊടുവില്‍ കൊഴിഞ്ഞൊരാ പീലികള്‍
മിഴികളെയാകെ ഈറനാക്കി
മിഴിനീരൊപ്പുവാന്‍ നീട്ടിയ കൈകളില്‍
പൂത്താലമൊന്നൊരുക്കി നല്‍ കി
പൂക്കളൊന്നൊന്നായ് വാടിയപ്പോള്‍
പൂത്താലം തട്ടിയെറിഞ്ഞകന്നേ പോയ്
ഇടറിയ മനസ്സുമായ് വിതുമ്പി നിന്നു
ഈറനണിയും മിഴികള്‍ മറച്ചു നിന്നു
ചിരി കൊണ്ടു പൊതിയും വിഷാദ ഭാവം
കരളിലെ നൊമ്പരം മൂടി വച്ചു
സ്വപനങ്ങള്‍ തന്‍ ചിറകറ്റു വീണിട്ടും
വേഴാമ്പലായ് മഴത്തുള്ളി കാത്തിരുന്നു
നിലാമഴ പെയ്തിറങ്ങിയ നേരമൊരു
സ്നേഹഗായകന്‍ അരികിലെത്തി
കനവുകള്‍ ക്കിനിയും തിളക്കമേകി
മഴവില്ലു വീണ്ടും തെളിച്ചിടട്ടെ...