Thursday, January 26, 2012

നീ

സൂര്യനെ തേടിയ
സൂര്യകാന്തിപൂവിനെപോല്‍
കാറ്റിലുലയും
കതിര്‍നാമ്പുകള്‍ പോല്‍

മനസ്സില്‍ വിരിഞ്ഞൊരു
വാര്‍മഴവില്ലേ
കണ്‍കുളിര്‍ക്കെ കാണും മുന്നെ
മാഞ്ഞു നീ പോയിടല്ലേ

തെളിഞ്ഞു നില്ക്കും
സായൂജ്യമായ്
നിറഞ്ഞു കത്തും
നിലവിളക്കായ് നീ

കണ്ണീരിറ്റു വീഴാതെ
കൈക്കുമ്പിളിലൊതുക്കുവാന്‍
കനിവോടെ നീയെന്നും
കൂടെ വരില്ലേ

പെയ്തൊഴിഞ്ഞ മാനത്തെ
കരിമേഘമായ് മാറിടാതെ
നിലാവൊളിയില്‍ കുളിച്ചു നില്ക്കും
വെണ്ണക്കല്‍ ശില്പമാകില്ലേ

No comments: